ജലന്ധർ രൂപതയുടെ പുതിയ അധ്യക്ഷൻ : ഫാ. ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ

പഞ്ചാബിലെ ജലന്ധർ രൂപതയുടെ പുതിയ അധ്യക്ഷനായി ഫാ. ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ മാർപ്പാപ്പ നിയമിച്ചുജൂൺ 7 ശനിയാഴ്ച ആയിരുന്നു ലെയോ പതിനാലാമൻ പാപ്പ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കോട്ടയം കാളകെട്ടി സ്വദേശിയായ അദ്ദേഹം നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയായിരുന്നു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകാലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദവും ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്.

 ഇടവകവികാരി, സെമിനാരി അധ്യാപകൻ, വിദ്യാലയ മേധാവി, ജലന്ധർ രൂപതാ കോടതിയംഗം, തുടങ്ങിയ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്.

2007 മുതൽ 2020 വരെ അദ്ദേഹം രൂപതയുടെ ചാൻസലറും ജുഡീഷ്യൽ വികാരിയുമായിരുന്നു. ജലന്ധറിലെ ഹോളി ട്രിനിറ്റി റീജിയണൽ മേജർ സെമിനാരിയിൽ പഠിപ്പിക്കുകയും ദൈവശാസ്ത്ര വിഭാഗം മേധാവിയായും സെമിനാരിയുടെ ഗവേണിംഗ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിക്കുകയും ചെയ്തു.

LEAVE A COMMENT