പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിച്ചു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 30 -മത് സാധാരണ പരിശുദ്ധ സൂന്നഹദോസ് 2026 ഫെബ്രുവരി 23 മുതൽ 27 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സഭയിലെ 18 പിതാക്കന്മാരും പരിശുദ്ധ സൂന്നഹദോസിൽ സംബന്ധിച്ചു.  25 -ആംതിയതി സഭയിലെ വിവിധ സുന്നഹദോസ് കമ്മീഷനുകളുടെ സെക്രട്ടറിമാരുടെ മീറ്റിംഗ്  നടത്തപ്പെട്ടു.  26 -ആംതിയതി സഭയിലെ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റേഴ്സിന്റെയും, സുപ്പീരിയർ ജനറൽസിന്റെയും, ബൈബിൾ അപ്പോസ്തോലന്റെഡയറക്ടർമാരുടെയും മീറ്റിങ്ങും സുന്നഹദോസ്പിതാക്കന്മാരോടൊപ്പം നടത്തപ്പെട്ടു. ഫെബ്രുവരി 27 -ന് ധന്യൻ മാർ ഇവാനിയോസ് പിതാവിൻ്റെ കബറിങ്കൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ്കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിച്ചു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്കു അതിവേഗത്തിൽ പരിഹാരം കാണണമെന്ന് എപ്പിസ്കോപ്പൽ സുന്നഹദോസ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു . ഭരണഘടനയും ക്രിസ്‌തീയ വിശ്വാസവും രാജ്യത്തു ഒരുപോലെ സംരക്ഷിക്കെപ്പെടേണ്ടതാണെന്നും സുന്നഹോദോസ് അഭിപ്രായപ്പെട്ടു. അദ്ധ്യാപക നിമയനത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഗവണ്മെന്റ് എടുത്ത തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും അദ്ധ്യാപകരോട് നീതി കാട്ടണമെന്നും സുന്നഹദോസ് പറഞ്ഞു. 2030 മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഒരുക്കമായി 2026 സെപ്റ്റ്‌മ്പർ 20 മുതൽ 2027 സെപ്‌റ്റംബർ 19  വരെ ജീവകാരുണ്യ വർഷമായി ആചരിക്കുവാനും കർമപരിപാടികൾ ആവിഷ്കരിക്കുവാനും തീരുമാനിച്ചു.  27 -ന് സഭയുടെ 30 -മത് സാധാരണ പരിശുദ്ധ സൂന്നഹദോസ് സമാപിച്ചു.
 

LEAVE A COMMENT